Vaanameghathil vegam vannidum

വാനമേഘത്തിൽ വേഗം വന്നിടും

പ്രാണനാഥനെ കാണുവാൻ

ഉള്ളം വെമ്പുന്നേ ആശയേറുന്നേ

കാന്താ വേഗം വന്നിടണേ

 

യുദ്ധഭീതികൾ എങ്ങും കേൾക്കുന്നേ

ക്ഷാമം വ്യാധി പടർന്നിടുന്നേ

ആശയില്ലാതെ പരിഭ്രാന്തരായ്

ലോക ജാതികൾ കേഴുന്നേ

 

അത്തിപോലുള്ള വൃക്ഷങ്ങൾ പൂത്തു

അന്ത്യനാളുകൾ അടുത്തു

ആത്മനാഥനെ എതിരേൽക്കുവാൻ

ആശയോടെ ഒരുങ്ങിടാം നാം

 

കർത്തൃകാഹളം കാതിൽ കേൾക്കാറായ്

കർത്തനേശു വരാൻ കാലമായി

കാലാകാലമായ് മരിച്ചോരെല്ലാം

ക്രിസ്തുവിൽ ഉയർത്തിടാറായി

 

സത്യസഭയെ ഉണർന്നിടുക

വാനമേഘേ പറന്നീടുവാൻ

ആണിപ്പാടേറ്റ നാഥന്റെ കരം

കണ്ണുനീരെല്ലാം തുടയ്ക്കും.