Karuthidum karuthidum

കരുതിടും കരുതിടും കരുതിടും നാഥൻ

കരതലത്തിൽ ചേർത്തണച്ചു കാത്തിടും നാഥൻ

കഷ്ടനാളിൽ കൈവിടാതെ തന്റെ പക്ഷങ്ങൾ

ക്കുള്ളിലഭയം തന്നു സാധു എന്നെ കരുതിടും

 

മനസ്സുരുകി നീറും നേരം തഴുകിടും

മനസ്സലിഞ്ഞു ഏഴയെന്നെ കരുതിടും

കണ്ണുനീരെല്ലാം കർത്തൻ തുടച്ചിടും

എന്റെയുള്ളം കുതൂഹലത്താൽ നിറഞ്ഞു കവിഞ്ഞിടും

 

മരണനിഴലിൻ വഴികളിൽ തുണ വരും

അരിഗണത്തെ ജയിച്ചിടാൻ കൃപതരും

സർവ്വഭീതിയും അകലെ അകറ്റിടും

എന്നെയെന്നും പരിചരിച്ചു നാഥൻ നടത്തിടും

 

സുഗന്ധതൈലം എന്റെ തലയിൽ പകർന്നിടും

പുതിയ കൃപകൾ നാൾകൾതോറും തുടർന്നിടും

സ്തോത്രഗീതമെൻ നാവിലുയർന്നിടും

എന്നും നാഥൻ പിരിഞ്ഞിടാതെന്നരികിൽ പാർത്തിടും

 

പരമസീയോൻ പുരിയിൽ നാഥനൊരുക്കിടും

പുതിയ വീട്ടിൽചെന്നു ഞാനും ചേർന്നിടും

ദുഃഖമില്ലിനി മരണമില്ലിനി നിത്യമോദം

അനുഭവിച്ചു നിത്യം വാഴും ഞാൻ.