Paraparamesaa varamaruleesa

പരപരമേശാ വരമരുളീശ നീയത്രേയെൻ രക്ഷാസ്ഥാനം

 

നിന്നെക്കാണും ജനങ്ങൾക്കു പിന്നെ ദുഃഖമൊന്നുമില്ല

 

നിന്റെ എല്ലാ നടത്തിപ്പും എന്റെ ഭാഗ്യനിറവല്ലോ

 

ആദിയിങ്കൽ കയ്പാകിലും അന്ത്യമോ മധുരമത്രേ

 

കാർമേഘത്തിനുള്ളിലീ ഞാൻ മിന്നും സൂര്യ ശോഭകാണും

 

സന്ധ്യയിങ്കൽ വിലാപവും സന്തോഷമുഷസ്സിങ്കലും

 

നിന്നോടൊന്നിച്ചുള്ള വാസം എന്റെ കണ്ണീർ തുടച്ചിടും

 

നിന്റെ മുഖശോഭ മൂലം എന്റെ ദുഃഖം തീർന്നുപോകും.