Yahovaykkaay njaan kaathu kaathirunnu

യഹോവയ്ക്കായ് ഞാൻ കാത്തു കാത്തിരുന്നു

അവനെന്നിൽ ചാഞ്ഞെൻ നിലവിളി കേട്ടു

നാശകരമാം കുഴിയിങ്കലും വൻ

ചേറ്റിങ്കലും നിന്നവനെന്നെ കയറ്റി

 

കാലുകളെയൊരു പാറമേൽ നിറുത്തി

യെന്റെ ഗമനത്തെ സ്ഥിരമാക്കിത്തീർത്തു

എന്നുടെ വായിൽ പുതിയൊരു പാട്ടും തന്നവൻ

നമ്മുടെ ദൈവത്തിനു സ്തോത്രം

 

നിഗളവും കപടവും നിറഞ്ഞവരായ

ലോകസഖാക്കളെ മുഴുവനും വെറുത്തു

യഹോവയാം തൻദേവനിൽ

മാത്രമാശ്രയമായവൻ ഭാഗ്യവാനുലകിൽ

 

ദൈവമേ! നീ ചെയ്തതൊരതിശയ ക്രിയകളും

ഞങ്ങളെപ്രതിയുള്ള ചിന്തയും വളരെ

നിന്നോടു സമനായൊരുവനില്ലുലകിൽ

വർണ്ണിപ്പാൻ കഴിയുമോ നിൻകൃപയറികിൽ!

 

ഞാനോ എളിയവൻ ദരിദ്രനെന്നാകിലും

നന്നായ് കരുതുന്നു കർത്താവെന്നെ

എന്റെ സഹായവും സർവ്വവും നീയേ

വരുവാൻ നാഥാ! താമസിക്കരുതേ.