Vaazhthumennum paramesane avante sthuthi

വാഴ്ത്തുമെന്നും പരമേശനെ അവന്റെ സ്തുതി

പാർക്കുമെന്നും എന്റെ നാവിന്മേൽ

പാർത്തലത്തിൽ വസിക്കും നാളാർത്തി

പാരമണഞ്ഞാലും

കീർത്തനം ചെയ്യുമെന്നും തൻ

ശ്രേഷ്ഠനാമത്തെ മുദാ ഞാൻ

 

ചിന്തനകളാകെ വെടിഞ്ഞു പരവിധിപോൽ

സന്തതം ഞാൻ സ്വൈരമടഞ്ഞും

കാന്തനാമാവന്റെ ചൊല്ലിൽ

ശാന്തമാം മൊഴി തിരഞ്ഞും

സ്വാന്തമാവിയാൽ നിറഞ്ഞും

തൻതിരുനാമമറിഞ്ഞും

 

പർവ്വതങ്ങൾ കുന്നുകളിവയെനിക്കു രക്ഷ

നൽകുകില്ലായതിലില്ല ഞാൻ

വിശ്രമിപ്പാൻ തക്കതൊന്നും

വിശ്വസിപ്പാൻ തക്കവണ്ണം

നിശ്വസിക്കപ്പെട്ട സത്യം

ആശ്വസിപ്പിക്കുന്നു നിത്യം

 

തങ്കലേക്കു നോക്കിയോർകളെ വിടാതവന്റെ

തങ്കമുഖം ശോഭയേകുന്നു

ശങ്കലേശം ഭവിക്കാത-

തങ്കമാകെയകന്നെന്നും

തൻ കുരിശിൽ ജയത്താലാ

ധന്യരെന്നും വസിക്കുന്നു

 

ബാലസിംഹങ്ങൾ കരയുന്നു വിശക്കവേ തൻ

ബാലകരോ പാട്ടുപാടുന്നു

പാലനമവർക്കു സാലേം നാഥനന്നറിഞ്ഞിരിക്കേ

മേലിനിയവർക്കു ലവലേശവുമാകുലമില്ല

 

തന്നിലൻപുള്ള തൻ മക്കൾക്കു വരുവതെല്ലാം

നന്മയായവർ കരുതുന്നു

ഒന്നിലുമവർ മനം തളർന്നവശരായിടാതെ

മന്നവനെ നോക്കിയവരെന്നുമാനന്ദിച്ചിടുന്നു.