Paadum njaan rakshakane

പാടും ഞാൻ രക്ഷകനെ എന്റെ ജീവനാളെല്ലാം

ഘോഷിക്കും തന്റെ ദിവ്യ നാമമെന്നും നാടെല്ലാം

 

സത്യമാം പാതവിട്ടു നിത്യനാശമാർഗ്ഗത്തിൽ

എത്തിയോരെൻകരം പിടിച്ചു മുക്തിയേകി നീ

 

പന്തിയിൽ ഭോജ്യത്തിനായ് ആശിച്ചൊരു നേരത്ത്

വന്നെന്റെ കൈകളിൽ നീ ജീവമന്നവച്ചതാൽ

 

ആഴമുള്ളൊരു ചേറ്റിൽ ആണ്ടുപോയ എന്നെ നീ

വേഗത്തിൽ ചാരത്തെത്തി കോരിയെടുത്തതിനാൽ

 

പാരിൽ ഞാനന്യദേശിയായിപ്പാർക്കുമ്പോൾ വരും

പോരിൽ വൻ ജയമേകിക്കാത്തുപാലിക്കുന്നതാൽ.