Mannithil vannavan manusuthanaay

 

മന്നിതിൽ വന്നവൻ മനുസുതനായ്

മരിച്ചവൻ മാനവർക്കായ്

 

പാപത്തിൻ ഭാരച്ചുമടൊഴിച്ചു

ശാപങ്ങളഴിച്ചെന്നെയനുഗ്രഹിച്ചു

ഇരുളിലിരുന്നയെന്നെയും

വിളിച്ചു തിരുസന്നിധൗ ചേർത്തണച്ചു

 

ജീവനെ തന്നു വീണ്ടെടുത്തു ചാവിനെ

വെന്നവൻ ജീവനിലുയിർത്തു

മഹിമയണിഞ്ഞു വാഴുന്നുയിന്നും

ബഹുവന്ദിതനായ് മനുവേൽ

 

അനുഗമിക്കും ഞാൻ കുരിശെടുത്ത്

ദിനവുമീലോകത്തിന്നിമ്പങ്ങൾ വെറുത്ത്

വിനയിലുമവനോടേറ്റവുമടുത്ത്

ധനമാനം കർത്തനു കൊടുത്ത്

 

വന്നിടും വാനിൽ അവൻ വിരവിൽ

തന്നുടെ ദാസരെ ചേർത്തിടുമരികിൽ

തോർന്നിടും കണ്ണീർ പൂർണ്ണമായ്

വിണ്ണിൽ തരും പ്രതിഫലമാ സദസ്സിൽ.