Lokamaam gambheeravaaridhiyil

ലോകമാം ഗംഭീരവാരിധിയിൽ

വിശ്വാസക്കപ്പലിലോടിയിട്ട്

നിത്യവീടൊന്നുണ്ടവിടെയെത്തി

കർത്തനോടുകൂടെ വിശ്രമിക്കും

 

യാത്ര ചെയ്യും ഞാൻ ക്രൂശെ നോക്കി

യൂദ്ധം ചെയ്യും ഞാനേശുവിന്നായ്

ജീവൻ വച്ചിടും രക്ഷകനായ്

അന്ത്യശ്വാസം വരെയും

 

കാലം കഴിയുന്നു നാൾകൾ പോയി

കർത്താവിൻ വരവു സമീപമായ്

മഹത്വനാമത്തെകീർത്തിപ്പാനായ്

ശക്തീകരിക്ക നിൻ ആത്മാവിനാൽ

 

ഞെരുക്കത്തിൻ അപ്പം ഞാൻ തിന്നെന്നാലും

കഷ്ടത്തിൻ കണ്ണുനീർ കുടിച്ചെന്നാലും

ദേഹിദുഃഖത്താൽ ക്ഷയിച്ചെന്നാലും

എല്ലാം പ്രതികൂലമായെന്നാലും

 

ലോകം ത്യജിച്ചതാം സിദ്ധൻമാരും

നിർമ്മല ജ്യോതിസ്സാം ദൂതൻമാരും

രക്തസാക്ഷികളാം സ്നേഹിതരും

സ്വാഗതം ചെയ്യും മഹൽസദസ്സിൽ

 

വീണ്ടെടുപ്പിൻ ഗാനം പാടി വാഴ്ത്തി

രക്ഷകനേശുവെ കുമ്പിടും ഞാൻ

കഷ്ടത തുഷ്ടിയായ് ആസ്വദിക്കും

സാധുക്കൾ മക്കൾക്കീ ഭാഗ്യം ലഭ്യം.