Karthaavinaay paarilente

കർത്താവിനായ് പാരിലെന്റെ ജീവകാലമെല്ലാം

പാർത്തിടും ഞാൻ സ്തോത്രഗീതം പാടി

 

എന്റെ പാപശാപമെല്ലാം നീക്കി കർത്തൻ

എന്നെ ദൈവപൈതലാക്കി മാറ്റി

സന്താപങ്ങൾ തീർന്നിന്നാകയാൽ ഞാൻ പാടും

സന്തോഷത്തിൻ സംഗീതമുച്ചത്തിൽ

 

ആകുലങ്ങൾ തിങ്ങിടുന്ന നേരംഎന്നിൽ

ആശ്വാസം പകർന്നു നാഥൻ കാക്കും

ആപത്തിലും തെല്ലും മാറാതെ നിന്നെന്നെ

ആണിയേറ്റ പാണിയാൽ താൻ താങ്ങും

 

ശത്രു നേരെ വന്നെതിർത്തെന്നാലും എന്റെ

യാത്രാമദ്ധ്യേ എന്തു നേരിട്ടാലും

കർത്താവിൽ ഞാൻ ചാരി തൻമുഖത്തെ നോക്കി

യാത്രചെയ്യും ക്രൂശെടുത്തിപ്പാരിൽ

 

വാട്ടം മാലിന്യമില്ലാത്ത നാട്ടിൽ നിത്യ

വീട്ടിൽ ചെന്നു ചേരും നാൾവരെയും

വീഴാതെന്നെ കൈയിൽ വിശ്വസ്തനായ് കാത്തു

വിശ്വാസത്തിൻ നായകൻ നടത്തും.